Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two People

Idukki

ഉപ്പുതറയിൽ രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു; ഒരാളുടെ നില ഗുരുതരം

ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിൽ രണ്ടു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17, 11 വാർഡുകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് മുൻകരുതൽ നിർദേശം നൽകി.

ഉപ്പുതറ പഞ്ചായത്തിൽ പകർച്ചപ്പനി പടർന്നുപിടിക്കുകയാണ്. ഇതിനിടയിലാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.17, 11 വാർഡുകളിൽ ഓരോരുത്തർക്ക് വീതമാണ് എലിപ്പനി സ്ഥിരീകരിച്ചത്. 11-ാം വാർഡിലെ രോഗിയുടെ നില നിയന്ത്രണവിധേയമായെങ്കിലും 17 -ാം വാർഡിലെ രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിയിപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ഏലം കർഷകർക്കാണ് എലിപ്പനി സ്ഥിരികരിച്ചത്. ഇരു വാർഡുകളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനവും പ്രതിരോധമരുന്ന് വിതരണവും നടത്തി.

District News

പണമിടപാട് തട്ടിപ്പ് കേസിൽ‌ കോൺഗ്രസ് നേതാവുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ: ഓൺലൈൻ പണമിടപാട് തട്ടിപ്പു കേസിൽ സഹകരണ സംഘം പ്രസിഡന്‍റായ കോൺഗ്രസ് നേതാവ് ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ഡിസിസി സെക്രട്ടറിയും കണ്ണർ ലേബർ ബാങ്ക് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റുമായ കല്ലിക്കോടൻ രാഗേഷ്, സെക്രട്ടറി കെ. ജിതേഷ് എന്നിവരെയാണ് തമിഴ്നാട് സൈബർ ക്രൈം ഡെപ്യൂട്ടി സൂപ്രണ്ട് ആർ.വി. ഗൗതമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്നാട് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെന്‍ററിൽ തമിഴ്നാട് സ്വദേശി ബാലമുരുഗൻ (25) എന്നയാൾ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നടപടി. 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ കല്ലിക്കോടൻ രാഗേഷ് പ്രസിഡന്‍റായ സൊസൈറ്റിയിൽ പണം എത്തിയതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. നാഷണൽ സൈബർ ക്രൈം വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്ന സൊസൈറ്റിയിലെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ടൗൺ പോലീസും കേസെടുത്തിരുന്നു.

ഞായറാഴ്ചയാണ് കല്ലിക്കോടൻ രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ഇതിനു പിന്നാലെ സൊസൈറ്റി സെക്രട്ടറി ജിതേഷിനെ നഗരത്തിനടുത്ത ചെട്ടിപ്പീടികയിലെ വീട്ടിലെത്തിയും കസ്റ്റഡിയിലെടുത്തു. ട്രാൻസിറ്റ് വാറണ്ടിന്‍റെ ഭാഗമായി ഇരുവരെയും ഇന്നലെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ ഹാജരാക്കി ടൗൺ പോലീസ് തമിഴ്നാട് പോലീസിന് കൈമാറി.

സൊസൈറ്റിയുടെ മുൻ പ്രസിഡന്‍റിന്‍റെ പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ 1.67 കോടി രൂപയോളമാണ് അക്കൗണ്ടിലെത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ന‌ടത്തിയ സൈ-ഹണ്ടിന്‍റെ ഭാഗമായും സൊസൈറ്റിക്കെതിരെ കേസ് എടുത്തിരുന്നു.

കഴിഞ്ഞ ഡിസംബർ മാസം മൂന്നു ദിവസങ്ങളിലായി 45,64,031 രൂപയും ബാങ്കിലെ അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിരുന്നു.

District News

വീട്ടിൽ കയറി കത്തിക്കുത്ത്; രണ്ടുപേർക്ക് പരിക്ക്

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്.കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. കൈപ്പാങ്കണ്ടി ഹമീദ്, അനിയൻ സൂപ്പി എന്നിവരെയാണ് സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് പുറവൂർ സ്വദേശി അലി കുത്തി പരിക്കേൽപ്പിച്ചത്. സൂപ്പിയുടെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.

കുത്തേറ്റ ഹമീദിന്‍റെ കുടൽ പുറത്തുവന്ന നിലയിലായിരുന്നു. ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സൂപ്പിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം അലി വാഹനത്തിൽ കടന്നുകളഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് ഇതിനു മുന്പും അലി വീട് ആക്രമിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

District News

മയക്കുമരുന്ന് വേട്ട: യുവതിയടക്കം രണ്ടു പേർ പിടിയിൽ

ആലുവ: ആലുവയിലെ വാടകവീട്ടിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും അഞ്ച് മില്ലിഗ്രാം എംഡിഎംഎയും ഒരു എൽഎസ്ഡി സ്റ്റാമ്പുമായി യുവതി ഉൾപ്പെടെ രണ്ട് പേർ എക്സൈസിന്‍റെ പിടിയിലായി.

ആലുവ ചെങ്ങമനാട് പനയക്കടവ് കര കോടോപ്പിള്ളി വാസിദ് (31), മലപ്പുറം തിരൂർ വളവന്നൂർ വരന്പനാല കര മേച്ചേരി വീട്ടിൽ മാജിത ഫർസാന (22) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ജോമോൻ ജോർജിന്‍റെ നേതൃത്വത്തിൽ എടത്തലയിലെ വാടകവീട്ടിൽ നിന്ന് പിടികൂടിയത്.


എടത്തല സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന് എതിർവശം കൊല്ലംകുടി യൂസഫ് എന്നയാളുടെ ഉടമസ്ഥതിയിലുള്ളതാണ് വാടകമുറി. ഇവരുടെ കൈയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന കാറിൽ നിന്നുമായാണ് മയക്കുമരുന്ന് ലഭിച്ചത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Latest News

Corehub Up